News Wednesday, October 26, 2022 - 11:17

Select District: 
News Items: 
Description: 
സമരം നൂറാം ദിനത്തിലേക്ക്, കടലും കരയും ഉപരോധിക്കും : സമരസമിതി തൊഴിലും, പാർപ്പിടവും, സ്വൈര്യ ജീവിതവുമുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് മത്സ്യത്തൊഴിലാളികൾ നയിക്കുന്ന സമരം നൂറാം ദിനത്തിലേക്ക്. ഈ മാസം 27- ന് സമരം തുടങ്ങി നൂറാം ദിവസം പിന്നിടുമ്പോൾ സമരം കൂടുതൽ ശക്തമാക്കാൻ സമരസമിതിയുടെ തീരുമാനം, നാളെ മത്സ്യത്തൊഴിലാളികൾ കടലും കരയും ഉപരോധിക്കും. സമരം അതിശക്തമാക്കാനും തുറമുഖം നിശ്ചലമാകുന്ന രീതിയിൽ പ്രക്ഷോഭം നടത്താനുമാണ് സമരസമിതിയുടെ തീരുമാനം. വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങളിലാണ് കടലും കരയും ഉപരോധിക്കുന്നത്. ലത്തീൻ അതിരൂപതയിലെ ഇടവകകളിൽ രൂപീകരിക്കുന്ന സമരസമിതിയുടെ നേതൃത്വത്തിലായിരിക്കും പ്രക്ഷോഭം നടക്കുക. സമരസമിതി മുന്നോട്ടുവച്ച 7 ആവശ്യങ്ങളും അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും മുഖ്യമന്ത്രി ഇതേക്കുറിച്ച് നടത്തിയ പരാമർശങ്ങൾ പൂർണ്ണമായും വാസ്തവ വിരുദ്ധമാണെന്നും സമരസമിതി യോഗം അഭിപ്രായപ്പെട്ടു. അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ യോഗത്തിൽ പങ്കെടുത്തു. സമരത്തിൻറെ ആവശ്യങ്ങളിൽ ഒന്നൊഴികെ മറ്റു ആറാവശ്യങ്ങളും അംഗീകരിച്ച് നടപ്പിലാക്കിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അസത്യമാണെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച് പെരേര, കെ എൽ സി എ പ്രസിഡന്റ് പാട്രിക് മൈക്കിൾ, കൗൺസിലർ പനിയടിമ, ജോണി ഇസാക്കിയോസ്, സമരസമിതി കൺവീനർ ഫാ. തീയോഡീഷ്യസ് ഡിക്രൂസ് സെക്രട്ടറി നിക്സൺ ലോപ്പസ് തുടങ്ങിയവർക്കൊപ്പം വൈദീക അൽമായ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
Regional Description: 
സമരം നൂറാം ദിനത്തിലേക്ക്, കടലും കരയും ഉപരോധിക്കും : സമരസമിതി തൊഴിലും, പാർപ്പിടവും, സ്വൈര്യ ജീവിതവുമുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് മത്സ്യത്തൊഴിലാളികൾ നയിക്കുന്ന സമരം നൂറാം ദിനത്തിലേക്ക്. ഈ മാസം 27- ന് സമരം തുടങ്ങി നൂറാം ദിവസം പിന്നിടുമ്പോൾ സമരം കൂടുതൽ ശക്തമാക്കാൻ സമരസമിതിയുടെ തീരുമാനം, നാളെ മത്സ്യത്തൊഴിലാളികൾ കടലും കരയും ഉപരോധിക്കും. സമരം അതിശക്തമാക്കാനും തുറമുഖം നിശ്ചലമാകുന്ന രീതിയിൽ പ്രക്ഷോഭം നടത്താനുമാണ് സമരസമിതിയുടെ തീരുമാനം. വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങളിലാണ് കടലും കരയും ഉപരോധിക്കുന്നത്. ലത്തീൻ അതിരൂപതയിലെ ഇടവകകളിൽ രൂപീകരിക്കുന്ന സമരസമിതിയുടെ നേതൃത്വത്തിലായിരിക്കും പ്രക്ഷോഭം നടക്കുക. സമരസമിതി മുന്നോട്ടുവച്ച 7 ആവശ്യങ്ങളും അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും മുഖ്യമന്ത്രി ഇതേക്കുറിച്ച് നടത്തിയ പരാമർശങ്ങൾ പൂർണ്ണമായും വാസ്തവ വിരുദ്ധമാണെന്നും സമരസമിതി യോഗം അഭിപ്രായപ്പെട്ടു. അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ യോഗത്തിൽ പങ്കെടുത്തു. സമരത്തിൻറെ ആവശ്യങ്ങളിൽ ഒന്നൊഴികെ മറ്റു ആറാവശ്യങ്ങളും അംഗീകരിച്ച് നടപ്പിലാക്കിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അസത്യമാണെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച് പെരേര, കെ എൽ സി എ പ്രസിഡന്റ് പാട്രിക് മൈക്കിൾ, കൗൺസിലർ പനിയടിമ, ജോണി ഇസാക്കിയോസ്, സമരസമിതി കൺവീനർ ഫാ. തീയോഡീഷ്യസ് ഡിക്രൂസ് സെക്രട്ടറി നിക്സൺ ലോപ്പസ് തുടങ്ങിയവർക്കൊപ്പം വൈദീക അൽമായ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.