News Wednesday, July 20, 2022 - 12:19
Submitted by kerala on Wed, 2022-07-20 12:19
Select District:
News Items:
Description:
ഫിഷറീസ് സബ്‌സിഡി നിർത്തലാക്കാൻ നീക്കമില്ല; കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് ഫിഷറീസ് സബ്‌സിഡികൾ നിർത്തലാക്കാൻ നീക്കങ്ങളൊന്നുമില്ലെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല ലോക്സഭയിൽ വ്യക്തമാക്കി.
ഇത് സംബന്ധിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറിയായ എം.കെ രാഘവൻ എം.പി ഉന്നയിച്ച നക്ഷത്രചിഹ്നമിട്ട ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്.
ഈവർഷം ജോൺ 17 ന് ലോകവ്യാപാര സംഘടനയിലെ 164 അംഗ രാജ്യങ്ങളുടെ വാണിജ്യമന്ത്രിമാരുടെ യോഗം സബ്‌സിഡികൾ ഘട്ടംഘട്ടമായി ഒഴിവാക്കാൻ തീരുമാനിച്ചു എന്നതരത്തിലുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ അനധികൃതമായി മത്സ്യബന്ധനം നടത്തുന്നവർക്കും, പരിധിയിൽ കവിഞ്ഞ മത്സ്യബന്ധനം നടത്തുന്നവർക്കുമുള്ള സബ്സിഡികളാണ് ഒഴിവാക്കുകയെന്ന വാർത്തയുമുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മന്ത്രി വ്യക്തത വരുത്തിയില്ല.
രാജ്യത്ത് മത്സ്യബന്ധനം നടത്തുന്നവരിൽ ബഹുഭൂരിപക്ഷവും ചെറുകിടക്കാരാണെന്നും, നിലവിൽ വ്യാവസായികാടിസ്ഥാനത്തിൽ മത്സ്യബന്ധനങ്ങൾ ഒന്നും തന്നെ നടക്കുന്നില്ലെന്നും മന്ത്രി എം.പിയുടെ ചോദ്യത്തിന് മറുപടി നൽകി.
കൂടാതെ സ്വകാര്യകമ്പനികളോ, കോർപ്പറേറ്റുകളോ വൻകിട മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.മത്സ്യബന്ധന മേഖലക്കായി ഏറ്റവും കൂടുതൽ തുക സർക്കാർ സഹായം നല്കുന്ന രാജ്യം ചൈനയും ഏറ്റവും കുറവ് നല്കുന്ന രാജ്യം ജർമനിയുമാണ്.
383.39 കോടി യു.എസ് ഡോളർ ആണ് ചൈന മത്സ്യബന്ധന മേഖലക്ക് സഹായമായി നല്കുന്നത്. ജർമനി 18.33 ലക്ഷം ഡോളർ മാത്രമാണ് മത്സ്യബന്ധമേഖലക്ക് നൽകുന്നത്. 127.14 കോടി യു.എസ്. ഡോളർ നൽകുന്ന ജപ്പാനാണ് ചൈനക്ക് പിറകിലുള്ള രാജ്യം.
Regional Description:
ഫിഷറീസ് സബ്‌സിഡി നിർത്തലാക്കാൻ നീക്കമില്ല; കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് ഫിഷറീസ് സബ്‌സിഡികൾ നിർത്തലാക്കാൻ നീക്കങ്ങളൊന്നുമില്ലെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല ലോക്സഭയിൽ വ്യക്തമാക്കി.
ഇത് സംബന്ധിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറിയായ എം.കെ രാഘവൻ എം.പി ഉന്നയിച്ച നക്ഷത്രചിഹ്നമിട്ട ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്.
ഈവർഷം ജോൺ 17 ന് ലോകവ്യാപാര സംഘടനയിലെ 164 അംഗ രാജ്യങ്ങളുടെ വാണിജ്യമന്ത്രിമാരുടെ യോഗം സബ്‌സിഡികൾ ഘട്ടംഘട്ടമായി ഒഴിവാക്കാൻ തീരുമാനിച്ചു എന്നതരത്തിലുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ അനധികൃതമായി മത്സ്യബന്ധനം നടത്തുന്നവർക്കും, പരിധിയിൽ കവിഞ്ഞ മത്സ്യബന്ധനം നടത്തുന്നവർക്കുമുള്ള സബ്സിഡികളാണ് ഒഴിവാക്കുകയെന്ന വാർത്തയുമുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മന്ത്രി വ്യക്തത വരുത്തിയില്ല.
രാജ്യത്ത് മത്സ്യബന്ധനം നടത്തുന്നവരിൽ ബഹുഭൂരിപക്ഷവും ചെറുകിടക്കാരാണെന്നും, നിലവിൽ വ്യാവസായികാടിസ്ഥാനത്തിൽ മത്സ്യബന്ധനങ്ങൾ ഒന്നും തന്നെ നടക്കുന്നില്ലെന്നും മന്ത്രി എം.പിയുടെ ചോദ്യത്തിന് മറുപടി നൽകി.
കൂടാതെ സ്വകാര്യകമ്പനികളോ, കോർപ്പറേറ്റുകളോ വൻകിട മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.മത്സ്യബന്ധന മേഖലക്കായി ഏറ്റവും കൂടുതൽ തുക സർക്കാർ സഹായം നല്കുന്ന രാജ്യം ചൈനയും ഏറ്റവും കുറവ് നല്കുന്ന രാജ്യം ജർമനിയുമാണ്.
383.39 കോടി യു.എസ് ഡോളർ ആണ് ചൈന മത്സ്യബന്ധന മേഖലക്ക് സഹായമായി നല്കുന്നത്. ജർമനി 18.33 ലക്ഷം ഡോളർ മാത്രമാണ് മത്സ്യബന്ധമേഖലക്ക് നൽകുന്നത്. 127.14 കോടി യു.എസ്. ഡോളർ നൽകുന്ന ജപ്പാനാണ് ചൈനക്ക് പിറകിലുള്ള രാജ്യം.